Kerala
തിരുവനന്തപുരം: ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി രൂപ അനുവദിച്ചു. ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്കോളര്‍ഷിപ്പിന് നാല് കോടി രൂപയും വകയിരുത്തി.
ഗവേഷണത്തിന് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് 11 കോടി അനുവദിച്ചു. പരിവർത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിന് പുതിയ പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി.
Kerala
തിരുവനന്തപുരം: അഞ്ച് മുതൽ 15 കുടുംബങ്ങള്‍ താമസിക്കുന്ന നഗറുകളുടെ വികസനത്തിന് പ്രത്യേക പാക്കേജ് ബജറ്റിൽ വകയിരുത്തി. ഇതിനായി 20 കോടി അനുവദിച്ചു.
വിദ്യാവാഹിനി പദ്ധതിക്ക് 30 കോടി, തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് 950.89 കോടി, എംഎൻ ലക്ഷം വീട് പദ്ധതിക്ക് 10 കോടി, എസ്സിഎസ്ടി വികസനം, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. പിന്നാക്ക ക്ഷേമത്തിന് 200.94 കോടി വകയിരുത്തി.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽ മല ദുരന്തത്തിൽ ഇരയായവർക്ക് ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യബാച്ച് വീട് കൈമാറുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
റിട്ടയർമെന്റ് ഹോമുകൾക്കായി 30 കോടി രൂപ, വയോജനങ്ങളുടെ റിട്ടയര്‍മെന്റ് ഹോമുകള്‍ക്ക് സബ്സിഡിയായി 30 കോടിയും വകയിരുത്തി.
8573.52 ഏക്കർ ഭൂമി ഭൂരഹിതരായ പട്ടിവർഗ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തുവെന്നും മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ 3408 വീടുകൾ സർക്കാർ വച്ചു നൽകിയെന്നും ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി രൂപ വകയിരുത്തി. കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെ പ്രതിമാസ സഹായം 600ൽ നിന്നും 1000 രൂപയാക്കി വര്‍ധിപ്പിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി, അങ്കണവാടികളിൽ എല്ലാ പ്രവര്‍ത്തി ദിവസവും പാലും മുട്ടയും നൽകുന്നതിനായി 80.90 കോടി, വയോമിത്രം വാതിൽപ്പടി സേവനത്തിന് 27.5 കോടി, വയോജന കമ്മീഷൻ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയും വകയിരുത്തി.
Kerala
തിരുവനന്തപുരം: ഗിഗ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഒരുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
നാലു വർഷം കൊണ്ട് 1,45,586 പേർക്ക് പിഎസ്സി വഴി നിയമനം നൽകി. കായികമേഖലയിൽ അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവഴിച്ചത് 5000 കോടി രൂപയെന്നും മന്ത്രി അറിയിച്ചു.
Kerala
പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി.
ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾക്ക് മൂന്ന് കോടിയും പുതിയ മെഡിക്കൽ കോളജുകൾ പ്രവർത്തന സജ്ജമാക്കാൻ 57.03 കോടിയും വകയിരുത്തി.
Kerala
തിരുവനന്തപുരം: തളിപ്പറമ്പിലെ മൃഗശാലയ്ക്ക് നാലു കോടി രൂപ വകയിരുത്തി. കണ്ണൂര്‍ പെര്‍ളശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി.
പൊതുവിദ്യാഭ്യാസത്തിന് 1,128 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി രൂപ വകയിരുത്തി. ക്ലീന്‍ പമ്പയ്ക്ക് 30 കോടി രൂപ ബജറ്റില്‍ നീക്കിവച്ചതായും ധനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പത്ര പ്രവര്‍ത്തക പെൻഷൻ 1,500 രൂപ വര്‍ധിപ്പിച്ച് 13,000 രൂപയാക്കി. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടിയും സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർഥികള്‍ക്ക് സൗജന്യ യൂണിഫോമിന് 150 കോടിയും അനുവദിച്ചു.
ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി. ലൈബ്രേറിയന്മാര്ക്ക് ശമ്പളം 1,000 രൂപ വർധിപ്പിച്ചു.
Kerala
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടിയും ഉത്തരവാദിത്വ ടൂറിസത്തിന് 20 കോടിയും ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
അതേസമയം, അഡ്വക്കറ്റ് വെൽഫെയർ ഫണ്ട് ഘട്ടംഘട്ടമായി 20 ലക്ഷം ആയി ഉയർത്തും. കാൻസർ, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1,000 രൂപ വർധിപ്പിച്ചു.
Kerala
തിരുവനന്തപുരം: കട്ടപ്പന-തേനി തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി വകയിരുത്തി. റോഡ് സുരക്ഷക്ക് 23.37 കോടി, റോഡ് ഡിസൈൻ നിലവാരം ഉയര്‍ത്തൽ 300 കോടി രൂപയും അനുവദിച്ചു.
തലസ്ഥാന നഗര റോഡ് മാതൃകയിൽ നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി 58. 89 കോടിയും കെഎസ്ആർടിസി ഡിപ്പോ വർക്ക് ഷോപ്പ് നവീകരണത്തിന് 40 കോടിയും വകയിരുത്തി.
Kerala
തിരുവനന്തപുരം: കെ ഫോണിന് 112.44 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടിയും സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടിയും കെ സ്പേസിന് 57 കോടിയും അനുവദിച്ചു
പുതിയ ഐടി നയം ഉടൻ പുറത്തിറക്കുമെന്നും കൊച്ചിയിൽ കള്‍ച്ചറൽ ഇൻക്യൂബേറ്റര്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: എസ്ഐആർ ആശങ്ക അകറ്റാൻ നേറ്റിവിറ്റി കാര്‍ഡ് പദ്ധതിയുമായി കേരള സർക്കാർ. ഇതിനായി പുതിയ നിയമ നിർമാണം നടത്തും. മത-സാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ 10 കോടി വകയിരുത്തി.
അതേസമയം, പ്രവാസി വ്യവസായ പാർക്കിന് 20 കോടി നീക്കിവച്ചു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി. മലബാര്‍ സിമന്റസിന് ആറു കോടി അനുവദിച്ചു.
റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷൻ പദ്ധതിക്കായി 100 കോടി രൂപ, നെല്ലിന് സംഭരണ സമയത്ത് തന്നെ പണം നൽകും, നെൽകൃഷി വികസനത്തിന് 150 കോടി, കേര പദ്ധതിക്കായി 100 കോടി രൂപ, മൃഗസംരക്ഷണത്തിന് 318 കോടി, മണ്ണ് സംരക്ഷണത്തിന് 84.21 കോടി, കാർഷിക സർവകലാശാലയ്ക്ക് 78 കോടി രൂപ, വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി രൂപയും അനുവദിച്ചു.
Kerala
തിരുവനന്തപുരം: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. ഇതിനായി 50 കോടി വകയിരുത്തി. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും
കേരള പദ്ധതിക്ക് 100 കോടി, മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് 100 കോടി, വനവത്കരണത്തിന് 50 കോടി.
കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി, കുട്ടനാട് പാക്കേജിന് 75 കോടി, ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി, ക്ലീൻ പമ്പക്ക് 30 കോടി, അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി തുടരും, തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ടും വകയിരുത്തി.
അതേസമയം, കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ലെന്നും 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടുവെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകി 39.79 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി. ഐടി കമ്പനികളുടെ എണ്ണം 650ൽ നിന്നും 1160 ആയി വർധിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതായി.
പുതുതായി 3.92 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 22000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിച്ചുവെന്നും ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത ആശുപത്രികളിലും ചികിത്സ ലഭ്യമാക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി.
പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് നൽകും.
Kerala
തിരുവനന്തപുരം: വിരമിച്ചവർക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. മെഡിസെപ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ചു.
ഹരിത കര്‍മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്, കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി വര്‍ധിപ്പിച്ചു, ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്, ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ് അനുവദിച്ചു.
തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി. തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി രൂപ അനുവദിച്ചു.
സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി, ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി, നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി, സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍, ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായവും അനുവദിച്ചു.
Kerala
തിരുവനന്തപുരം: കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാതയുമായി സര്‍ക്കാര്‍. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചു.
നാലു ഘട്ടങ്ങളിലായി ആര്‍ആര്‍ടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രരാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ അനുവദിച്ചു. എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണാർഥം തിരുവനന്തപുരത്ത് വിഎസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചു. വിഎസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെന്റര്‍ ആരംഭിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അതേസമയം, വയനാട് ദുരന്തബാധിതർക്ക് ആദ്യബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം മുതൽ നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി നടപ്പിലാക്കിയത് കേരളത്തിലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണെന്നും മന്ത്രി അറിയിച്ചു.
ദേശീയ പാത നിര്‍മാണം ദ്രുതഗതിയിലാണ് നടക്കുന്നത്. ദേശീയപാത വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തികൊണ്ട്. കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങില്ല. വ്യവസായ വളര്‍ച്ച സമാനതകളില്ലാത്ത നിലയിലാണെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പസ് ഫണ്ടായി 3236.76 കോടി അനുവദിച്ചു. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. 10189 കോടിയാണ് വകയിരുത്തിയത്.
അതേസമയം, മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ലെന്നും മതമല്ല, മതമല്ല മതമല്ല പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്നും കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു. എരിയുന്ന വയറിലെ തീയാണ് പ്രശ്നമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ വർധിപ്പിച്ചു. സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസവേതനം 25 രൂപ വർധിപ്പിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർധിപ്പിച്ചു. വയോജന സംരക്ഷണത്തിന് എൽഡർലി ബജറ്റ്. ഖരമാലിന്യ സംസ്കരണത്തിന് അധിക വിഹിതം അനുവദിച്ചുവെന്നും ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വികസനത്തിൽ കുറവുണ്ടായിട്ടില്ല. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. കേന്ദ്രം, സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പാ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുവെന്നും ധനമന്ത്രി പറഞ്ഞു
സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രത്തിന്റെ കടന്നു കയറ്റമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ക്ഷേമ പെന്ഷന് 14500 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ആശാ, അങ്കൻവാടി വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവും അങ്കൻവാടി ഹെൽപ്പർമാർക്ക് 500 രൂപയും വർധിപ്പിച്ചു
കണക്ട് ടു വർക്കിന് 400 കോടിയും സാക്ഷരതാ പ്രേരകുമാർക്ക് പ്രതിമാസം 1000 രൂപയും അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14,500 കോടി ക്ഷേമ പെൻഷന് നൽകാൻ വകയിരുത്തി.
അതേസമയം, ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഏറെ സന്തോഷത്തോടെയും ബഹുമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു.
ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുക.
സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം അടക്കം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.